Alappuzha Properties | Calicut Properties | Ernakulam Properties | Idukki Properties | Kannur Properties | Kasargod Properties | Palakkad Properties | Pathanamitta Properties | Thrissur Properties | Trivandrum Properties | Wayanad Properties | Post Properties Free | Real Estate Brokers in Kerala | Real Estate Sites | Kerala Properties | Kerala Real Estate | Rent in Kerala | Land in Kerala | Office Space in Kerala

Wednesday, December 28, 2016

നിങ്ങളുടെ സ്ഥലത്തിന്റെ വില എത്രയെന്നു കണ്ടുപിടിക്കൂ ....Land Value Calculation Meter in kerala

Fair value calculation, Kerala government land registration value measurement, Kerala land value meter




These are common questions arising before the investors. Kerala Government has declared a fair value of land in all parts of Kerala.Every new registration of document Government add 5 % additional value to fair value. 

The cost of land would depend on a lot of factors such as:
Ø      Type of land
Ø      Proximity of City, Town
Ø      Road accessibility, Proximity of Road, Shops, Hospitals, Business Potential area
Ø      Commercial importance of land




1. Commercially Important Plot
2. Residential Plot with NH, PWD Road access.
3. Residential Plot with Corporation, Municipality, Panchayath Road Access.
4. Residential Plot with Private Road Access.
5. Residential Plot without Vehicular Access
6. Garden Land with Road Access
7. Garden Land without road access
8. Coastal Belt
9. Water Logged Land
10. Rocky Land
11. Waste Land
12. Wet Land
13. Hill tract with road access
14. Hill tract without road access
15. Government Property.  



By getting a government Valuation the Following points must know before search.

  1. District      :     
  2. RDO      :     
  3. Taluk      :     
  4. Village      :     
  5. Desam      :      
  6. Block No      :     
  7. Land Type      :     
  8. Survey No      :                
  9. Re Survey No:     
calculate your land value here:http://igr.kerala.gov.in/fairvaluesearch.aspx


for more real estate news and tips click on KERALA REAL ESTATE PROPERTIES

 kerala real estate properties






Thursday, December 15, 2016

റിയൽ എസ്റ്റേറ്റ്: ആവശ്യക്കാർക്ക് ഇനി നല്ല കാലം ..!!



"കള്ളപ്പണ ഇടപാടുകള്‍ കുറയുന്നതോടെ ഭുമി വിലയില്‍ ഇടിവുണ്ടാകും. ബാങ്കുകള്‍ പലിശനിരക്കില്‍ കുറവ് വരുത്താനും തുടങ്ങിയിട്ടുണ്ട്. ഇത് രണ്ടും റിയല്‍ എസ്റ്റേറ്റ് വാങ്ങലുകാര്‍ക്ക് ഗുണകരമാകും......."





അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നു. ബാങ്കിങ് സംവിധാനത്തിലേക്ക് കൂടുതൽ നിക്ഷേപം വന്നുനിറയാൻ തുടങ്ങിയതോടെ പലിശനിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

റിസർവ് ബാങ്ക് പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പായിത്തന്നെ പല ബാങ്കുകളും നിരക്കിൽ കുറവ് വരുത്താൻ തുടങ്ങിയിട്ടുണ്ട്.  ഇതാണ് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായി മാറുന്നത്. ഇതിനൊപ്പം ഭൂമി വില കുറയുക കൂടി ചെയ്യുന്നതോടെ, ഫ്ളാറ്റുകളും വില്ലകളും വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസമാകും. ......


പലിശനിരക്കുകൾ കുറയുന്നതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയ്‌ൽ വായ്പകൾക്ക് ആവശ്യക്കാരേറുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിങ് ഡയറക്ടർ വി.ജി. മാത്യു പറഞ്ഞു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പ നൽകുമ്പോൾ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് ഇപ്പോൾ 6.25 ശതമാനമാണ്..

ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് 5.50 ശതമാനമെങ്കിലുമായി കുറയുമെന്നാണ് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളുടെ പ്രതീക്ഷ. ഇതു കുറയുന്നതോടെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശയും വായ്പപ്പലിശയും കുറയ്ക്കും. .

പലിശനിരക്ക് കുറയുന്നത് വായ്പ എടുക്കുന്നവർക്ക് വലിയ ആശ്വാസംപകരും. ഉദാഹരണത്തിന് 20 വർഷക്കാലാവധിയിൽ 30 ലക്ഷം രൂപ 10 ശതമാനം നിരക്കിൽ വായ്പയെടുക്കുമ്പോൾ പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) ഏതാണ്ട് 28,951 രൂപയാണ്. പലിശ 9.50 ശതമാനമായി കുറയുകയാണെങ്കിൽ തിരിച്ചടവ് 27,964 രൂപയായി താഴും. അതായത്, ഒരു മാസത്തെ തിരിച്ചടവിൽ തന്നെ ഏതാണ്ട് 1,000 രൂപയുടെ നേട്ടം. മാത്രമല്ല, പുതുതായി വായ്പ എടുക്കുന്നവർക്ക് കൂടുതൽ തുകയ്ക്കും അർഹത ലഭിക്കും...

റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിക്ക്‌ പിന്നാലെ, നോട്ട് അസാധുവാക്കൽ പദ്ധതികൂടി വന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്ന് ബിൽഡർമാരുടെ കൂട്ടായ്മയായ ‘ക്രെഡായ്’യുടെ ദേശീയ വൈസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. കള്ളപ്പണത്തിന് നിയന്ത്രണം വരുന്നതോടെ ഭൂമി വില കുറയും.ബിൽഡർമാർക്ക് കുറഞ്ഞ ചെലവിൽ ഫ്ളാറ്റുകൾ ലഭ്യമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Wednesday, December 7, 2016

കറൻസി പ്രശ്‌നം ..പ്രോപ്പർട്ടികൾ സ്വന്തമാക്കാം വൻ വിലക്കുറവിൽ

കറൻസി അസാധു ആക്കിയതുമൂലം വില കുറഞ്ഞ  പ്രോപ്പർട്ടികൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം plotmall.com ലൂടെ ..!!

The government’s surprise move to clamp down on black money hoarders through the ban on currency notes is expected to have a cooling effect on certain pockets of the residential market in the country. This is highly effected on real estate business.Owners has been reduced their property rate.

Here we have some property lists which are available at very low cost through plotmall.com


House for Sale in Malappuram



Godown For Sale in Alappuzha







 property for sale




 plot for sale


 flat for sale



 plot for sale



 property for sale



 office space for sale



 plot for sale



apartment for sale



 property for sale




 property for sale



 house for sale



 plot for sale



 plot for sale



 plot for sale



 property for sale



 property for sale at thrissur          



 appartment for sale



 plot for sale



 land for sale



 buliding for sale



 plot for sale



 property for sale



 property for sale

 flat for rent










Tuesday, December 6, 2016

ലളിതമല്ല ജയലളിതയുടെ ജീവിതം


സൗന്ദര്യവും ധിഷണയും ഒരുപോലെ ഇണങ്ങി ചേര്‍ന്നവര്‍ വിരളമാണ്, അതും തന്ത്രങ്ങളുടെ വിളനിലമായ രാഷ്ട്രീയത്തില്‍. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി തികഞ്ഞ ഒരു രാഷ്ട്രീയക്കാരിയായി മാറിയ ഏറ്റവും കരുത്തയായ വനിതയാണ് ജയലളിത.തന്നില്‍ നിക്ഷിപ്തമായ അധികാരത്തിന്റെ അതിരുകള്‍ക്കുമപ്പുറത്തു നിന്നുകൊണ്ട് ആജ്ഞാശക്തിയിലൂടെ അനുയായികളുള്‍പ്പടെയുളളവരെ അടക്കിഭരിക്കാന്‍ ആര്‍ജ്ജവം പ്രകടിപ്പിച്ച വനിത. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ ഏകാധിപത്യം പുലര്‍ത്തിയ മറ്റൊരു സ്ത്രീ നേതാവും ഉണ്ടാകാനിടയില്ല.

             തനിക്കു കീഴെയാണ് മറ്റെല്ലാവരും എന്ന ധാര്‍ഷ്ട്യത്തിലൂന്നിയുളള ഭരണമായിരുന്നു അവര്‍ പലപ്പോഴും കാഴ്ച വെച്ചിരുന്നത്.ചെന്നിടത്തെല്ലാം തന്റെ കൈയൊപ്പു പതിച്ചേ അവര്‍ പടിയിറങ്ങിയിട്ടുളളൂ. പഠനത്തിലായാലും കലാരംഗത്തായാലും രാഷ്ട്രീയത്തിലായാലും ജയലളിത എന്നും ഓര്‍ക്കപ്പെടണമെന്ന് നിര്‍ബന്ധമുളള രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വന്തം പ്രതിച്ഛായക്ക് വലിയ പ്രാധാന്യമാണ് അവര്‍ നല്‍കിയത്.ജയറാം-വേദവല്ലി ദമ്പതികളുടെ മകളായി തമിഴ്‌നാട്ടില്‍ നിന്നും മൈസൂരിലേക്ക് കുടിയേറിയ ഒരു അയ്യങ്കാര്‍ കുടുംബത്തിലായിരുന്നു ജയലളിതയുടെ ജനനം.മൈസൂര്‍ രാജാവിന്റെ ഭിഷഗ്വരനായിരുന്നു ജയലളിതയുടെ മുത്തശ്ശന്‍. ജയറാം ഒരു അഭിഭാഷകനായിരുന്നു. ജയലളിതക്ക് രണ്ടു വയസ്സുളളപ്പോഴായിരുന്നു അദ്ദേഹം മരണപ്പെടുന്നത്. 
അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം സ്വന്തം ചുമലിലായ വേദവല്ലി സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി.ജയലളിതയും മികച്ച കലാകാരിയായിരുന്നു. നാലു വയസ്സുമുതല്‍ അടവു ചവുട്ടിത്തുടങ്ങിയ അവര്‍ വിവിധ നൃത്തരൂപങ്ങളിലും സംഗീതത്തിലും നൈപുണ്യം നേടി. സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിയായിരുന്നു അവര്‍. ഉപരിപഠനത്തിനുളള സ്‌കോളര്‍ഷിപ്പു നേടിക്കൊണ്ടാണ് അവര്‍ ഹൈസ്‌ക്കൂള്‍തല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മകളെ സിനിമയില്‍ അഭിനയിപ്പിക്കാനായിരുന്നു അമ്മയുടെ തീരുമാനം.അങ്ങനെ അവര്‍ ബാംഗ്ലൂരിലേക്കും അവിടുന്ന് ചെന്നൈയിലേക്കും താമസം മാറി.

                                                   15 വയസ്സുളളപ്പോഴായിരുന്നു ജയലളിതയുടെ സിനിമയിലേക്കുളള അരങ്ങേറ്റം.ചിന്നാഡ ഗോംബെ എന്ന കന്നഡ പടത്തിലൂടെയായിരുന്നു വെളളിത്തിരയില്‍ ജയലളിതയുടെ മുഖം ആദ്യം തെളിയുന്നത്.വന്‍ഹിറ്റായ ആ ചിത്രത്തോടെ സിനിമ ലോകത്തെ പുതിയ താരോദയമായി അവര്‍ വാഴ്ത്തപ്പെട്ടു. കന്നഡയില്‍ മാത്രമല്ല തെലുങ്കിലും തമിഴിലും ജയലളിത വെന്നിക്കൊടി പാറിച്ചു. അന്നത്തെ യുവത്വത്തിന്റെ സ്വപ്‌നസുന്ദരിയായിരുന്നു അവര്‍. തമിഴ് സിനിമാലോകത്ത് പാവാടയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ അഭിനേത്രി, നീണ്ടു കൊലുന്നനെയുളള ശരീരവും വിടര്‍ന്ന ചിരിയും കഥ പറയുന്ന കണ്ണുകളും അഭിനയമികവുമായി അവര്‍ അരങ്ങു വാണു.ആദ്യ തമിഴ് ചിത്രമായ വെണ്ണിറൈ ആടൈ മുതല്‍ സൂര്യകാന്തി, യാര്‍ നീ, ദൈവ മകന്‍, തേടി വന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍ ജയലളിതക്കു സ്വന്തമായി. തമിഴ്് സൂപ്പര്‍താരം എം.ജി.ആറിനൊപ്പം നിരവധി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.ആയിരത്തില്‍ ഒരുവന്‍, അടിമൈ പെണ്‍, നാം നാട,് തലൈവന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ എംജിആര്‍-ജയലളിത ജോഡിപ്പൊരുത്തത്തില്‍ പുറത്തു വന്നു. അറുപതുകളുടേയും എഴുപതുകളുടേയും മധ്യകാലത്ത് തമിഴ് സിനിമ രംഗത്ത് ജ്വലിച്ചു നിന്ന താരമായിരുന്നു അവര്‍.സിനിമയിലെന്ന പോലെ വ്യക്തിജീവിതത്തിലും എം.ജി.ആര്‍ ജയലളിതയെ ഏറെ സ്വാധീനിച്ചിരുന്നു.അദ്ദേഹവുമായുളള അടുപ്പമാണ് അവരെ രാഷ്ട്രീയരംഗത്ത് എത്തിക്കുന്നത്. സിനിമയിലെന്ന പോലെ വിജയം മാത്രം നിറഞ്ഞതായിരുന്നില്ല അവരുടെ രാഷ്ട്രീയജീവിതം. ധാരാളം കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചാണ് അവര്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയത്.

സ്വന്തം ഇഛ്ഛാശക്തിയിലൂടെ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു ഇടം നേടിയെടുത്ത അവര്‍ 1984-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1987-ല്‍ എംജിആര്‍ മരണപ്പെട്ടതോടെ അവര്‍ രാജ്യസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനെത്തി. എഐഡിഎംകെയുടെ നേതൃസ്ഥാനമായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്നാല്‍ അവകാശവാദമുന്നയിച്ച് എംജിആറിന്റെ ഭാര്യ രംഗത്തെത്തിയതോടെ പാര്‍ട്ടി പിളരുകയായിരുന്നു.1989-ല്‍ ഈ പിളര്‍പ്പിന്റെ പ്രതിഫലനമായി ഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെയുടെ ഭരണത്തിനിടയില്‍ തന്നെ അനുനായികളെ അനുനയിപ്പിക്കാന്‍ ജയലളിത ശ്രമം തുടങ്ങി. പാര്‍ട്ടിയെ തന്റെ മേധാശക്തിക്കു കീഴില്‍ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതോടെ ജയലളിത ഒരു അനിഷേധ്യനേതാവായി സ്വയം അവരോധിക്കപ്പെട്ടു. 1991-ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. താമസിയാതെ തമിഴ് മുഖ്യമന്ത്രിയായി ആദ്യമായി അവര്‍ ചുമതലയേറ്റു.പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു.

ആദ്യ തമിഴ് ചിത്രമായ വെണ്ണിറൈ ആടൈ മുതല്‍ സൂര്യകാന്തി, യാര്‍ നീ, ദൈവ മകന്‍, തേടി വന്ത മാപ്പിളൈ തുടങ്ങി നിരവധി ഹിറ്റുകള്‍ ജയലളിതക്കു സ്വന്തമായി. തമിഴ്് സൂപ്പര്‍താരം എം.ജി.ആറിനൊപ്പം നിരവധി ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു.ആയിരത്തില്‍ ഒരുവന്‍, അടിമൈ പെണ്‍, നാം നാട,് തലൈവന്‍ തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍ എംജിആര്‍-ജയലളിത ജോഡിപ്പൊരുത്തത്തില്‍ പുറത്തു വന്നു. അറുപതുകളുടേയും എഴുപതുകളുടേയും മധ്യകാലത്ത് തമിഴ് സിനിമ രംഗത്ത് ജ്വലിച്ചു നിന്ന താരമായിരുന്നു അവര്‍.സിനിമയിലെന്ന പോലെ വ്യക്തിജീവിതത്തിലും എം.ജി.ആര്‍ ജയലളിതയെ ഏറെ സ്വാധീനിച്ചിരുന്നു.അദ്ദേഹവുമായുളള അടുപ്പമാണ് അവരെ രാഷ്ട്രീയരംഗത്ത് എത്തിക്കുന്നത്. സിനിമയിലെന്ന പോലെ വിജയം മാത്രം നിറഞ്ഞതായിരുന്നില്ല അവരുടെ രാഷ്ട്രീയജീവിതം. ധാരാളം കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ചാണ് അവര്‍ രാഷ്ട്രീയത്തില്‍ തന്റേതായ ഒരു ഇരിപ്പിടം കണ്ടെത്തിയത്. സ്വന്തം ഇഛ്ഛാശക്തിയിലൂടെ രാഷ്ട്രീയത്തില്‍ സ്വന്തമായി ഒരു ഇടം നേടിയെടുത്ത അവര്‍ 1984-ല്‍ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1987-ല്‍ എംജിആര്‍ മരണപ്പെട്ടതോടെ അവര്‍ രാജ്യസഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനെത്തി. എഐഡിഎംകെയുടെ നേതൃസ്ഥാനമായിരുന്നു ജയലളിതയുടെ ലക്ഷ്യം. എന്നാല്‍ അവകാശവാദമുന്നയിച്ച് എംജിആറിന്റെ ഭാര്യ രംഗത്തെത്തിയതോടെ പാര്‍ട്ടി പിളരുകയായിരുന്നു.1989-ല്‍ ഈ പിളര്‍പ്പിന്റെ പ്രതിഫലനമായി ഡിഎംകെ അധികാരത്തിലെത്തി. ഡിഎംകെയുടെ ഭരണത്തിനിടയില്‍ തന്നെ അനുനായികളെ അനുനയിപ്പിക്കാന്‍ ജയലളിത ശ്രമം തുടങ്ങി. പാര്‍ട്ടിയെ തന്റെ മേധാശക്തിക്കു കീഴില്‍ കൊണ്ടുവരുന്നതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു. ജാനകി രാമചന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നും പിന്മാറിയതോടെ ജയലളിത ഒരു അനിഷേധ്യനേതാവായി സ്വയം അവരോധിക്കപ്പെട്ടു. 1991-ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. താമസിയാതെ തമിഴ് മുഖ്യമന്ത്രിയായി ആദ്യമായി അവര്‍ ചുമതലയേറ്റു.പിന്നീട് 2002-2006, 2011-2014 എന്നീ കാലഘട്ടത്തില്‍ തമിഴ്‌നാടിന്റെ പുരട്ച് തലൈവിയായി അവര്‍ വാണു.പ്രവര്‍ത്തകരുടേയും പ്രജകളുടേയും അമ്മയായി.

1997-ലാണ് ജനതാ പാര്‍ട്ടി നോതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിന്മേല്‍ ഡിഎംകെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കുറ്റം ചുമത്തി ജയലളിതക്കെതിരെ കേസെടുക്കുന്നത്. പതിനെട്ട് വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ അവര്‍ മുട്ടുമടക്കിയിരിക്കുന്നു.തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ പ്രതിച്ഛായക്കേറ്റ മങ്ങല്‍ മാറ്റാനായിരിക്കണം സ്വന്തം പേരിലുളള ധാരാളം ജനപ്രിയ പദ്ധതികള്‍ക്ക് അവര്‍ പ്രചാരം നല്‍കിയത്. അമ്മ കാന്റീന്‍, അമ്മ മിനറല്‍ വാട്ടര്‍, അമ്മ ഉപ്പ്, അമ്മ ഫാര്‍മസീസ്, ഈയടുത്ത് വന്ന അമ്മ സിമന്റ് എന്നിവ ജനഹൃദയങ്ങളെ സ്വാധീനിക്കാനുളള വിലകുറഞ്ഞ തന്ത്രങ്ങളായി കാണുന്നവര്‍ കുറവല്ല.ജനം തന്നെ അംഗീകരിക്കണമെന്നും അതിലുപരി ആരാധിക്കണമെന്നും വാഴ്ത്തണമെന്നും ആഗ്രഹിച്ച ഭരണാധികാരിയായിരുന്നു അവര്‍.



ജനനം :24 February 1948
മരണം :മാന്ദ്യ,  മൈസൂർ
രാഷ്ട്രീയ പാർട്ടി :AADMK
പ്രവർത്തന മേഖല :നടി ,രാഷ്ട്രീയ പ്രവർത്തക
മതം :ഹിന്ദു

Monday, December 5, 2016

കാത്തിരിപ്പിന് ശേഷം "രാജാവിന്റെ മകൻ" വരുന്നൂ..!!!

 kerala real estate tips

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അടുത്തവര്‍ഷമാകും ചിത്രീകരണം.
നേരത്തെ ജീത്തു ജോസഫിന്റെ പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കരിയറിയെ എക്കാലത്തെയും വലിയ ഹിറ്റായ ദൃശ്യം ഒരുക്കിയതും ജീത്തു ജോസഫാണ്.
മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം പ്രണവ് നേടിയിരുന്നു. പിന്നീട് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച പ്രണവ് സാഗര്‍ എലിയാസ് ജാക്കിയില്‍ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായും പ്രണവ് എത്തുകയാണ്.

സിനിമയില്‍ പ്രണവ് എത്തുന്ന കാര്യം ആദ്യം വ്യക്തമാക്കിയത് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ തന്നെയാണ്. പിന്നീട് മോഹന്‍ലാല്‍ മകന് നല്‍കിയ ഉപദേശം  ഇങ്ങനെ.

"ഒരുപാട് നാളുകളുടെ ആലോചനയ്ക്കു ശേഷമാണ് എന്റെ മകന്‍ അപ്പു (അവനെ ഞാന്‍ അങ്ങനെയാണു വിളിക്കാറ്) സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. മൂന്നരപതിറ്റാണ്ടായി സിനിമയില്‍ അഭിനയിക്കുന്ന ആളെന്ന നിലയില്‍ അവനു വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ എനിക്ക് കഴിയു. 
സിനിമ അഭിനയം എന്നത് താഴെ നെറ്റില്ലാതെ കളിക്കുന്ന ഒരു ട്രിപ്പീസ് കളിയാണ്. ഏതു നിമിഷം വേണമെങ്കിലും താഴെ വീഴാം. അവിടെനിന്ന് അവനെ പൊക്കിയെടുത്ത കൊണ്ടു വരേണ്ടതു കാണികളാണ്. അതിനു കാണികള്‍ക്ക് അവനെ ഇഷ്ടമാകണം. അതിനു വലിയ ഗുരുത്വം വേണം.
അതെല്ലാം എന്‍റെ മകന് ഉണ്ടാവട്ടെ എന്നാണ് എന്‍റെ പ്രാര്‍ഥന. നടനെന്ന നിലയില്‍ അവന് അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ പോലും എനിക്കു കഴിഞ്ഞെന്നു വരില്ല. ശ്രീബുദ്ധന്‍ പറഞ്ഞതു പോലെയെ ഞാനും അവനോടു പറയുന്നുള്ളു. നീ തന്നെ നിന്റെ വെളിച്ചമാകുക. 
ഒരുപാടു പേരുടെ ഒത്തുചേരലാണു സിനിമ. ഒരുപാടു പേരുടെ സഹായം നമുക്ക് ആവശ്യമായി വരും. പിന്നെ പ്രധാനപ്പെട്ട മൂന്ന കാര്യങ്ങള്‍ കോമണ്‍സെന്‍സ്, ബുദ്ധി, കഠിനാധ്വാനം. ഇത്രയും കാലത്തെ കാത്തിരിപ്പിനു ശേഷം എന്റെ മകന്‍ സിനിമയില്‍ അഭിനയിക്കാം എന്ന തീരുമാനിച്ചത് അവന് അതില്‍ സ്വയം വിശ്വാസം വന്നതുകൊണ്ടാകാം. ആ വിശ്വാസം അവന് ബലമാകട്ടേ. അതവനെ രക്ഷിക്കട്ടെ'' 



പ്രണവിനെ നായകനാക്കാനുള്ള കാരണം ജീത്തു പറയുന്നു....


ഒരു സസ്പെൻസ് ത്രില്ലർ വിജയിച്ചതിന്റെ ത്രിൽ വിട്ടൊഴിയും മുൻപ് മറ്റൊരു വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ജീത്തു ജോസഫ്. ഇതൊരു വെറും വെല്ലുവിളിയല്ല. ഒരു വലിയ ദൗത്യമാണ്.......
മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മകന് സിനിമയിലേയ്ക്കുള്ള വഴിയൊരുക്കുക എന്നത് ചെറിയ നിയോഗമല്ല. മലയാള സിനിമയുടെ മുഴുവൻ പ്രതീക്ഷയും ശിരസ്സേറ്റേണ്ടതുണ്ട്.ഒരുപാട് ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ട്.......




ദുൽഖുറിനു പിന്നാലെ ഗോകുൽ സുരേഷും,ഇപ്പോൾ പൂമരം  ചിത്രത്തിലൂടെ വന്ന കാളിദാസ് ജയറാമും മലയാള സിനിമയിലേക്ക് വന്നതിനു പിന്നാലെയാണ് പ്രണവിന്റെ എൻട്രി .



അംഗീകാരമില്ലാത്ത സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചത് പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി..

 realestate news tips
ചെന്നൈ : അംഗീകാരമില്ലാത്ത സ്ഥലങ്ങളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. അംഗീകാരമില്ലാത്ത സ്ഥലങ്ങളും ലേഔട്ടുകളും രജിസ്റ്റര്‍ ചെയ്യുന്നതും കൃഷിയിടങ്ങള്‍ കെട്ടിടനിര്‍മാണത്തിനുള്ള ഭൂമിയാക്കി മാറ്റുന്നതും തടഞ്ഞുകൊണ്ട് സപ്തംബര്‍ ഒമ്പതിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവിനെതിരെ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ നല്‍കിയ ഹര്‍ജികളിന്മേലാണ് ചീഫ്ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുനഃപരിശോധന സാധ്യമല്ലെന്ന് വ്യക്തമാക്കിയത്.

വിധിയെത്തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാരിന് രജിസ്‌ട്രേഷന്‍ നിരക്ക് ഇനത്തില്‍ 274 കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഒരു സീനിയര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ കള്ളക്കടത്തില്‍ നൂറുകണക്കിന് കോടിരൂപയുടെ ഇടപാടുകള്‍ നടക്കുന്നുണ്ടാവാം, അതുകൊണ്ട് അത് നിയമവിധേയമാക്കണമോയെന്നായിരുന്നു കോടതിയുടെ പ്രതികരണം . ഇത്തരം സമ്മര്‍ദങ്ങള്‍ കൊണ്ട് കാര്യം നേടിയെടുക്കാനാവും എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ഈ സമ്മര്‍ദങ്ങള്‍ക്ക് കോടതി വഴങ്ങില്ല. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നയം രൂപവത്കരിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

 റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. മുപ്പതോളം പേരാണ് ഈ കേസില്‍ കക്ഷിചേരുന്നതിനായി രംഗത്തെത്തിയത്. എന്നാല്‍ പുതുതായി ആരെയും കക്ഷിചേര്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഉടമ ബന്ധുക്കള്‍ക്കോ പ്രിയപ്പെട്ടവര്‍ക്കോ ഇഷ്ടദാനമായി നല്‍കുന്ന സ്ഥലവും മൊബൈല്‍ടവറും മറ്റും സ്ഥാപിക്കാനായി നല്‍കുന്ന സ്ഥലവുമൊക്കെ രജിസ്‌ട്രേഷന്‍ നടക്കാതെ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരംപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രത്യേകം ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഉത്തരവില്‍ ചെറിയ മാറ്റം വരുത്തിയാല്‍ പോലും റിയല്‍ എസ്റ്റേറ്റ് ലോബി അത് മുതലെടുത്ത് നിയമവിരുദ്ധ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്ന് വാദിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കുടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ്  നീട്ടിവച്ചു .

Thursday, December 1, 2016

പ്രതിരോധിക്കാം എയ്ഡ്‌സിനെ...!!!

htttp://www.plotmall.com
വൈദ്യശാസ്ത്രം വളരെയേറെ പുരോഗമിച്ചെങ്കിലും എച്ച്.ഐ.വി./എയ്ഡ്‌സ് ഇപ്പോഴും ആരോഗ്യരംഗത്തെ ഏറ്റവും വലിയ ആഗോളവെല്ലുവിളികളിലൊന്നായി നിലനില്‍ക്കുന്നു. വികസ്വര, അവികസിത രാജ്യങ്ങളിലാണ് രോഗബാധയേറെയും. ഓരോ വര്‍ഷവും പുതുതായി രോഗം പിടിപെടുന്നവരിലധികവും സഹാറ മരുഭൂമിക്കു തെക്കുകിടക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ ചെറുപ്പക്കാരികളാണ്.ഡിസംബര്‍ ഒന്ന് എല്ലാവര്‍ഷവും ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ച് ഓര്‍മപ്പെടുത്താനും ജീവിച്ചിരിക്കുന്ന രോഗികളെ പിന്തുണയ്ക്കാനും മരിച്ചവരെ അനുസ്മരിക്കാനുമുള്ള ദിനമാണിത്. 2030ഓടെ രോഗത്തെ പിടിച്ചുകെട്ടാമെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങള്‍ മുന്നേറുന്നത്. ......


1. ലോകത്താകെ 3.69 കോടി എച്ച്.ഐ.വി. ബാധിതര്‍. ഇവരില്‍ 26 ലക്ഷം കുട്ടികള്‍

 2. 2014ല്‍ രോഗം പിടിപെട്ടത് 20 ലക്ഷം പേര്‍ക്ക്

3. 12 ലക്ഷം കുട്ടികളടക്കം 3.4 കോടിപ്പേര്‍ 2014ല്‍ മരിച്ചു

4. എയ്ഡ്‌സ് ബാധിച്ച് മരിക്കുന്ന കൗമരക്കാരുടെ എണ്ണം 15 വര്‍ഷത്തിനിടെ മൂന്നുമടങ്ങായി

5. ആഫ്രിക്കയില്‍ ഭൂരിഭാഗം കൗമാരക്കാരും മരിക്കുന്നത് എയ്ഡ്‌സ് ബാധിച്ച്. ആഗോളതലത്തില്‍ കൗമാരക്കാരുടെ മരണകാരണത്തില്‍ രണ്ടാമത് എയ്ഡ്‌സ് രോഗമാണ്..

6. സഹാറയ്ക്ക് തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 15നും 19നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികളില്‍ പത്തില്‍ ഏഴുപേര്‍ക്കും രോഗബാധ .

7. 2015ല്‍ 1.5 കോടിപ്പേര്‍ എച്ച്.ഐ.വി.ക്കെതിരായ ചികിത്സനേടി. 2001ല്‍ ഇത് 10 ലക്ഷം മാത്രമായിരുന്നു....

8. എച്ച്.ഐ.വിയെക്കുറിച്ച് ആഗോളതലത്തിലുയര്‍ന്ന അവബോധവും പ്രതികരണവുംമൂലം 2000 മുതല്‍ മൂന്ന് കോടി പുതിയ രോഗബാധയും 80 ലക്ഷം മരണങ്ങളും തടയാനായി

9.അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള എച്ച്.ഐ.വി. പകര്‍ച്ച പൂര്‍ണമായും ഇല്ലാതാക്കിയ രാജ്യമെന്ന പദവി 2015ല്‍ ക്യൂബ നേടി......